Tuesday, March 29, 2022

m k harikumar quotes

 


എനിക്ക് മനസ്സിൻ്റെ 
കമിതാവാകണമെന്നുണ്ട് ,
അത്രയെളുപ്പമല്ലെങ്കിലും

ഞാനെൻ്റെ പുരാതനമായ തനിമകളിലേക്കു വല്ലപ്പോഴും മടങ്ങിയെത്താറുണ്ട് -
ദുരിതമാണത് 

ഞാനെൻ്റെ ഭവിഷ്യത്തിൻ്റെ 
വന്യമായ,
ചിത്രശലഭവർണവിരചിതമായ,
നിബിഡഭാവനാസ്ഥലികളിലേക്ക് 
സഞ്ചരിക്കാറുണ്ട് -
സ്വപ്നമാണത് 

ഞാനെൻ്റെ മനസ്സിൻ്റെ പകൽപ്പോരാട്ടങ്ങളിലേക്ക്,
ആൾമാറാട്ടങ്ങളിലേക്ക് ,
സ്വയം ക്രൂശാരോഹണങ്ങളിലേക്ക്
നിപതിക്കാറുണ്ട് -
പ്രതീക്ഷയറ്റ ജീവിതമാണത് 

ഞാനെൻ്റെ ആഘോഷങ്ങളെ 
എങ്ങനെ ഉല്ലാസപ്പൂക്കളുടെ 
പ്രഭാതങ്ങളാക്കാമെന്നാലോചിച്ച് സന്തോഷത്തിൻ്റെ ശബ്ദതാരാവലികൾ
തിരയാറുണ്ട് - 
അതാണ് സൗഖ്യം

എന്നാലോ ജീവിതം എവിടെയുമില്ല.

 
എം.കെ.ഹരികുമാർ
 
ഒരാശയം അതിനെതിരായി ഗൂഢാലോചന നടത്തുകയാണ്. അതുകൊണ്ട് ആശയം അതിൻ്റെ അദൃശ്യശത്രുവിനെ പ്രതീക്ഷിച്ചു കൊണ്ടെന്ന പോലെ എപ്പോഴും സ്വയം തർക്കിക്കാനും മറ്റുള്ളതിനെ നിരാകരിക്കാനും ശ്രമിക്കുന്നു .

മറ്റൊന്നിനെ ഭൂമുഖത്ത് നിന്നു തന്നെ തുടച്ചു നീക്കാനാണ് ഒരാശയം അതിൻ്റെ യുക്തിയുടെ സർവ്വ സന്നാഹങ്ങളും ഉപയോഗിക്കുന്നത്. അതിനു ബഹുസ്വരതയില്ല ;എന്നാൽ മനുഷ്യമനസ്സിൽ ബഹുസ്വരതയുണ്ട്. 

ഏതൊരാശയവും അതിൻ്റെ മൗലികതയും അതിൻ്റെ തന്നെ നിരാകരണവുമാണ്. സ്വയം ഗൂഢാലോചന നടത്തുന്ന ആശയം ആന്തരികമായി ,നിഗൂഢമായി സ്വയം നിരസിച്ച് മറ്റൊന്നാകാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ലോകം വികസിക്കുന്നു. 

എം.കെ.ഹരികുമാർ 

 
 
 

No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...