സായാഹ്നങ്ങളിലാണ്
ഞാൻ ഏറ്റവുമധികം
സമ്മർദ്ദപ്പെടുന്നത്.
ആരോ അടുത്ത് വരുന്നു ,
അകലുന്നു
അറിയത്തക്കതല്ലാത്ത വിഷാദങ്ങൾ
കൂടു തേടിപ്പോകുന്ന
പറവകളെ പോലെ
എന്നിലേക്കു വരുന്നു
ശബ്ദങ്ങൾ ,
വാക്കുകൾ നിശ്ചലം,
നിർവ്വികാരം
വൈകുന്നേരങ്ങളിൽ ഞാൻ
തനിച്ചാവുകയാണ് ,ചുറ്റിനും പട്ടണത്തിരക്കാണെങ്കിലും . അസ്തമയത്തിനു സമാനമായ
എൻ്റെ മനസ്സിലും
എന്തോ സംഭവിക്കുന്നുണ്ട് ;
പ്രക്ഷുബ്ധമായ മേഘങ്ങൾ ,
ചുവന്ന വർണ്ണങ്ങൾ
തണുത്ത കാറ്റ് …
പേരറിയാത്ത സൗഹൃദങ്ങൾ
തിരിതാഴ്ത്തി നിശ്ശബ്ദരാവുകയോ ?
പ്രിയ കാമുകി
വിഷാദവുമായി
വീട്ടിലേക്ക് മടങ്ങുകയോ ?
Monday, September 26, 2022
സായാഹ്നങ്ങൾ/എം.കെ. ഹരികുമാർ
Subscribe to:
Post Comments (Atom)
നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ് മാർ ഐറേനിയോസ്
ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത് ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന് തോന്നിപ്പോയി. വായനപുര...

-
പ്രണയമോ അപ്പമോ പോലെ കവിത പ്രധാനമല്ലെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പ്രമുഖ കവിയും ബ്രിട്ടനിലെ മുൻ പോയറ്റ് ലോറേറ്റുമായ സൈമൺ ആർമിറ്...
-
മനസ്സിനുള്ളിലേക്ക് പ്രവേശിക്കാൻ എപ്പോഴും കഴിയണമെന്നില്ല. കലാകാരന്മാർ ഏകാന്തത തേടുന്നത് ഈ പ്രവേശനം സാധ്യമാക്കുന്നതിനാണ്. തിരക്കേറിയ ഒരു നഗര...
-
ശിവഗിരി സാഹിത്യ സമ്മേളനത്തിൽ ചെയ്ത പ്രസംഗം /dec 31, 2021 ശിവഗിരിയിലെ സമ്മേളനത്തിൽ ഇതിനുമുമ്പും ഞാൻ വന്നിട്ടുണ്ട്. പ്രശാന്തമായ അന്തരീക്ഷ...
No comments:
Post a Comment